2010, മേയ് 30, ഞായറാഴ്‌ച

ഏറ്റുമാനൂര്‍ ആറാട്ട്



























































ഈ ഫോട്ടോസ് എടുത്തത് കൊച്ചച്ചന്റെ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് എടുത്തതാണ് .(ദാസ്‌ ഫോട്ടോസ് )

2010, മേയ് 26, ബുധനാഴ്‌ച

കാന്തം

ഇതാ ഉത്തരാധുനീകത തുളുമ്പുന്ന ഒരു കവിത
ഏകാന്തതയാണ് എനിക്ക് ചുറ്റും
ആ ഏകാന്തത പൊട്ടിച്ചപ്പോള്‍
എനിക്ക് ഒരു കാന്തം കിട്ടി
ആ കാന്തം കൊണ്ടു
ഒരു കൊതുകിനെ കൊന്നു
പിന്നെ ,ഒരു പുലിയെ
പിടിച്ചു
ഒസാമ ബിന്‍ ലാദേന്‍
ഈ കാന്തം ചോദിച്ചിട്ടുണ്ട്
എന്റെ പട്ടി കൊടുക്കും

2010, മേയ് 23, ഞായറാഴ്‌ച

എന്നാലും എന്റെ ജോണിക്കുട്ടി ,..............

ടൌണില്‍ ഒരു കല്യാണത്തിനു വന്നതാണ്‌ ഞാന്‍ .ഇവിടെ വരെ വന്ന സ്ഥിതിക്ക് ജോണിക്കുട്ടിയെ കാണാതെ പോകുന്നത് ശരിയല്ലല്ലോ ?.അപ്പോള്‍ നിങ്ങള്‍ ചോദിക്കും എത് ജോണിക്കുട്ടി എന്ന് .കോളേജിലെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ജോണിക്കുട്ടി .

കോളേജില്‍ അവന്‍ വല്യൊരു സംഭവം തന്നെ ആയിരുന്നു .അവനെ പറ്റി
പറയാനാണെങ്കില്‍ ഒരുപാടുണ്ട് .അതൊക്കെ പിന്നീട് പറയാം .കോളേജ് ബ്യുട്ടി അച്ചുക്കുട്ടി ആണുങ്ങളില്‍ ഒരാള്‍ക്കേ കാന്റീനില്‍ നിന്നു ചായ വാങ്ങി കൊടുത്തിട്ടുള്ളൂ .അത് ഇവന് മാത്രമാണ് .
ആ ജോണിക്കുട്ടിയുടെ വീട്ടിലേക്കാണ് ഞാന്‍ പോകുന്നത് .മനോഹരമായ ഇരുനില വീട് .മുറ്റത്തുനല്ലൊരു പൂന്തോട്ടവും .ഞാന്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. വാതില്‍ തുറന്നത് അവന്റെ വല്യമ്മച്ചി ആയിരുന്നു .ഒരു ടിപ്പിക്കല്‍ ക്രിസ്ത്യന്‍ അമ്മച്ചി .മനസ്സിനക്കരെ എന്ന സിനിമയിലെ ഷീലാമ്മയെ പോലെ ഒരു രൂപം .
"ജോണിക്കുട്ടി ഉണ്ടോ ?."ഞാന്‍ ചോദിച്ചു ."അവന്‍ പുറത്തേക്ക് പോയല്ലോ."അമ്മച്ചി മറുപടി പറഞ്ഞു ."മോന്‍ കയറി ഇരിക്ക് .അവന്‍ ഇപ്പം വരും .അവന്‍ പറഞ്ഞാരുന്നു മോന്‍ വരുമെന്ന്" അമ്മച്ചി .ഞാനൊന്നു ഞെട്ടി .കാരണം വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലല്ലോ .പിന്ന്നെങ്ങനെ ഈ അമ്മച്ചിക്ക് പിടികിട്ടി .
"മോന് കുടിക്കാന്‍ എന്താണ് വേണ്ടത് ?.ചായയോ കാപ്പിയോ ?"അമ്മച്ചി ചോദിച്ചു .
ഞാന്‍ പറഞ്ഞു "ഒന്നും വേണ്ട "
"അത് പറ്റില്ല ഞാന്‍ ചായ എടുക്കാം "അവന്‍ അറിഞ്ഞാല്‍ എന്നെ വഴക്ക് പറയും .അമ്മച്ചി അടുക്കളയിലേക്കു പോയി .അടുക്കളയില്‍ മിക്സി ഓണകുന്ന ശബ്ദം .ഇവിടെ ചായ ഉണ്ടാക്കുന്നത് മിക്സിയിലാണോ ?.ഞാന്‍ ആലോചിച്ച്തിരുന്നപ്പോള്‍ അമ്മച്ചി എത്തി .ഇടതു കയ്യില്‍ ഗ്ലാസില്‍ ഒരു പച്ച ദ്രാവകവും ഉണ്ട് .ഇവിടുത്തെ ചായക്ക്‌ പച്ച നിറമോ?
.
ഞാന്‍ വീണ്ടും ഞെട്ടി .അമ്മച്ചി വലതു കൈ പുറകില്‍ ഒളിച്ചു പിടിച്ചിരിക്കുന്നു. അമ്മച്ചി ആദ്രാവകം എന്റെ നേരെ നീട്ടി .ഞാന്‍ രണ്ടും കല്‍പ്പിച്ചു അത് വാങ്ങി ചുണ്ടോടു ചേര്‍ത്തു . എന്റമ്മോ ,!പാവയ്ക്കയാണ് സാധനം .ഈ അമ്മച്ചിക്ക് ഭ്രാന്താണെന്ന് തോന്നുന്നു .ഞാന്‍ അത് കുടിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അമ്മച്ചി വലതു കൈ പുറത്തെടുത്തു . ഒരു വെട്ടുകത്തി .ഇതു മുഴു ഭ്രാന്ത് തന്നെ .ഞാന്‍ മനസ്സില്‍ കരുതി .
വെട്ടുകത്തി ഉയര്‍ത്തി പിടിച്ചു അമ്മച്ചി അലറി . "കുടിക്കെടാ"
എന്നാലും എന്റെ ജോണിക്കുട്ടി നീ ഇതു എന്നോടു പറഞ്ഞില്ലല്ലോട .ഇവിടുന്നു എങ്ങനെ രക്ഷപെടും .അമ്മച്ചി ആണെങ്കില്‍ ഭദ്രകാളിയെപ്പോലെ ഉറഞ്ഞു തുള്ളുകയാണ് .എനിക്കൊരു ഐഡിയ തോന്നി .

ഞാന്‍ ആ പാവയ്ക്ക ജ്യുസ് അമ്മച്ചിയുടെ മുഖത്തേക്ക് ഒഴിച്ചു .പെട്ടെന്നുണ്ടായ ആക്രമണത്തില്‍ അമ്മച്ചി ഒന്നു പതറി .ആ നിമിഷത്തില്‍ ഞാന്‍ ഗ്ലാസ്‌ താഴെയിട്ടു പുറത്തേക്ക് ഓടി .ഇടയ്ക്ക് തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് വെട്ടുകത്തിയുമായി വരുന്ന ജോണിക്കുട്ടിയുടെ വല്യമ്മച്ചിയെ ആണ് .പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല .തിരിഞ്ഞു നോക്കാതെ ഉസൈന്‍ ബോല്ട്ടിനെ പോലെ പാഞ്ഞു .എന്നാലും എന്റെ ജോണിക്കുട്ടി !

2010, മേയ് 17, തിങ്കളാഴ്‌ച

ഒരു ക്ഷേത്രം ,രണ്ടുത്സവം .

ഒരു മനുഷ്യ ജന്മത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യത്തിന് ഞങ്ങളുടെ നാടു സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് ,ഒരു ക്ഷേത്രത്തില്‍ രണ്ടുത്സവം .
കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രന്ങ്ങളിലോന്നായ ഏറ്റുമാന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെരണ്ടാമത്തെ ഉത്സവമാണ് നടക്കാന്‍ പോകുന്നത് .പുതിയ സ്വോര്‍ണകൊടിമാര പ്രതിഷ്ടയോടനുബന്ധിച്ചാണ് ഈ ഉത്സവം നടക്കുന്നത്. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം
ആദ്യ ഉസ്തവം ഫെബ്രുവരിയില്‍ നടന്നിരുന്നു .
പഴയ കൊടിമാരതെക്കാള്‍ അഞ്ചടി കൂടുതലാണ് പുതിയ കൊടിമരത്തിനു .ഈ മാസം പതോന്പതിനാണ് കൊടിയേറ്റ് .ഇരുപത്തഞ്ചിനു പകല്‍പൂരം .ഇരുപത്തെട്ടിനു ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും .
ലക്ഷകണക്കിന് ഭക്തരുടെ രണ്ടരവര്‍ഷത്തെ കാത്തിരിപ്പിനാണ് അവസാനം കാണുന്നത് .ഞങ്ങളുടെ നാടായ പേരൂരില്‍ വന്നാണ് ഭഗവാന്‍ കുളിക്കുന്നത് .അതൊരു ആചാരമാണ് .
നിങ്ങള്‍ എല്ലാവരെയും ഞാന്‍ ഈ ഉത്സവത്തിനു ക്ഷണിക്കുന്നു .വരാതിരിക്കരുത് .എന്തായാലും ഈ അപൂര്‍വ ഭാഗ്യം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍ പെരൂരുകാര്‍
(എന്റെ വീടിന്റെ തൊട്ടു മുന്‍പില്‍ കൂടിയാണ് ഈ ആറാട്ട് കടന്നു പോകുന്നത് )

2010, മേയ് 12, ബുധനാഴ്‌ച

സീതാലക്ഷ്മി ടീച്ചര്‍

ഞങ്ങളുടെ ഹൈ സ്കൂള്‍ കാലഘട്ടം ക്രിക്കറ്റ്‌ ഭ്രാന്ത്‌ നിറഞ്ഞതായിരുന്നു .കണക്കു ടീച്ചറെ ഞങ്ങള്‍ വിളിച്ചിരുന്നത്‌ അല്ലെന്‍ ടോനാല്ദ് എന്നായിരുന്നു .ടീച്ചര്‍ എങ്ങോട്ടെങ്കിലും മാരിയലുടന്‍ ഞങ്ങള്‍ ക്രിക്കറ്റിനെ പറ്റി സംസാരിക്കാന്‍ തുടങ്ങും .ഇന്റര്‍വെല്‍ സമയത്ത് ഭയങ്കര ക്രിക്കറ്റ്‌ കളിയാണ്‌ .അത്രയ്ക്ക് ഭ്രാന്തായിരുന്നു .
ടി.വിയില്‍ കളിയുള്ള ദിവസമാണെങ്കില്‍ ഞങ്ങള്‍ സ്കൂളിന്റെ പിറകിലുള്ള ടി.വിക്കടയില്‍ സ്കോര്‍ നോക്കാന്‍ പോകും .
അങ്ങനെ ഒരു ദിവസം ഞാനും ധനീഷും കൂടി സ്കോര്‍ നോക്കാന്‍ പോയി .ഇന്ത്യ -ഓസ്ട്രേലിയ ഏകദിനം .സ്കോര്‍ നോക്കി തിരിച്ചു മതില് ചാടി വന്നത് നേരെസീതാലക്ഷ്മി ടീച്ചറുടെ മുന്‍പിലേക്ക് .
ടീച്ചറെ പറ്റി പറയുകയാണെങ്കില്‍ വലതു കയ്യില്‍ ചൂരലും ഇടതു കയ്യില്‍ ബയോളജി പുസ്തകവും പേടിപ്പെടുത്തുന്ന നോട്ടവും .ടീച്ചറിന്റെ പേര് കേട്ടാല്‍ സ്കൂള്‍ തന്നെ കിടുകിടാ വിറക്കും .സ്ഥലം എസ. ഐ എന്ന് പറഞ്ഞാല്‍ പില്ലെരാരുംപേടിക്കില്ല .എന്നാല്‍ സീതാലക്ഷ്മി ടീച്ചര്‍ എന്ന് കേട്ടാല്‍ എല്ലാവനും ഓടിയൊളിക്കും .അതാണ് സീതാലക്ഷ്മി ടീച്ചര്‍.
ഇങ്ങനെയെല്ലെമുള്ള സീതാലക്ഷ്മി ടീച്ചരുറെ മുന്പിലെക്കാന് ഞാനും ധനീഷും സ്കോര്‍ നോക്കിയാ ശേഷം ചാടി വീണതും .വിശന്നു പൊരിഞ്ഞ സിംഹത്തിന്റെ മുന്‍പില്‍ ചെന്നുപെട്ട മന്പെടകളെ പോലെ ഞങ്ങള്‍ വിറച്ചു നിന്നു.ടീച്ചര്‍ ആണെങ്കില്‍ ദേഷ്യം കയറി നിന്നു വിറച്ചു തുള്ളുകയാണ് .ഞങ്ങളാണെങ്കില്‍ ടീച്ചറുടെ മുഖത്ത് നോക്കാന്‍ പെടിയയതു കാരണം തല താഴ്ത്തിയാണ് നില്പ് .
ടീച്ചര്‍ ഞങ്ങളോട് ചോദിച്ചു ."എവിടെപ്പോയതാട രണ്ടുപേരും ."
" സ്കോര്‍ നോക്കാന്‍ ."ഞങ്ങള്‍ എങ്ങിനെയോ മറുപടി പറഞ്ഞു.
ടീച്ചറുടെ ചൂരല്‍ ഞങ്ങളുടെ ദേഹത്ത് വീഴുമെന്നാണ് ഞങ്ങള്‍ കരുതിയത്‌ .പക്ഷെ, പകരം ടീച്ചറുടെ മുഖത്ത് ഒരു പുഞ്ചിരി ആനുണ്ടായത് .ടീച്ചര്‍ ഞങ്ങളോട് വളരെ സൌമ്യമായി ചോദിച്ചു ."എന്നിട്ട് സ്കോര്‍ എത്രയായി."
ഞങ്ങള്‍ സ്കോര്‍ പറഞ്ഞു .ടീച്ചര്‍ക്ക്‌ ഞങ്ങളുടെ ക്രിക്കറ്റ്‌ ഭ്രാന്ത് മനസ്സിലായത് കൊണ്ടാവണം ഞങ്ങളെ ടീച്ചര്‍ തല്ലിയില്ല .അങ്ങനെ ടീച്ചറുടെ കയ്യില്‍നിന്നും ആദ്യമായി അടി കൊള്ളാതെ
രക്ഷപെട്ടു .

.

2010, മേയ് 9, ഞായറാഴ്‌ച

ഒരു ഹമ്മര്‍ വേണം എനിക്ക് ,

പിന്നെ ഒരു എ കെ ഫോര്ടിസെവേനും

ഒരു ടിപ്പെരും .
അവന്റെ ബന്ധനത്തില്‍ നിന്നും
ഞാന്‍ രക്ഷപെട്ടു .
കൊല്ലണം എനിക്കവനെ .
ആദ്യം ഞാന്‍ ഹമ്മര്‍ കയറ്റും

അവന്റെ നെഞ്ചത്ത്‌ .

പിന്നെ എ കെ ഫോര്ടിസേവെന്‍ .

അതുകഴിഞ്ഞ് ടിപ്പെരും ഞാന്‍

ഉപയോഗിക്കും .

പക്ഷെ ,ഞാന്‍ എങ്ങനെ

എന്റെ ആത്മാവിനെ

കൊല്ലും?..........

അനുയായികള്‍

Powered By Blogger