2012, ജനുവരി 14, ശനിയാഴ്‌ച

ചോര നിറമാര്‍ന്ന ഒരു നദി .
ആ നദിക്കരികില്‍ ഒരു യുവതി
മൂക്കില്‍ ട്യുബുമായി
ധ്യാനിക്കുന്നത് കാണാം .

പച്ച യുണിഫോമിട്ട ഇരുട്ടുകള്‍
ട്യുബിന്റെ ഒരു അറ്റം നദിയിലെക്കിട്ടു 
യുവതിയുടെ മൂക്കിലേക്ക്
ഇരച്ചു കയറി.
യുവതി ഞെട്ടി കണ്ണ് തുറന്നു

 മാനം നഷ്ടപ്പെട്ട് വിലപിക്കുന്ന
സഹോദരിമാരെയും
9 mm പിസ്ടളുമായി കിടക്കുന്ന
"തീവ്രവാദി "സഹോദരന്മാരെയും
അവര്‍ കണ്ടു .
അഫ്സ്പയുടെ ക്രൂരതയും  അവര്‍ കണ്ടു .

അവര്‍ ധ്യാനിച്ച് കൊണ്ടേയിരുന്നു ,
നാളത്തെ ശാന്തതയ്ക്കായി.
.(സമര്‍പ്പണം:കഴിഞ്ഞ 12 വര്‍ഷമായി മണിപ്പൂരില്‍ Armed Force Special Protection Act ( AFSPA )ന്‌ എതിരെ നിരാഹാര സമരം നടത്തുന്ന ഇറോം ചാനു ശര്മിലയ്ക്ക്. )









അനുയായികള്‍

Powered By Blogger