2010 ഏപ്രിൽ 27, ചൊവ്വാഴ്ച

ഫ്രാന്‍സിസ് ഇട്ടിക്കോര

ഈ നോവല്‍ വായിച്ചപ്പോള്‍ എന്തെങ്കിലും എഴുതണമെന്നു തോന്നി .അത് കൊണ്ട് എഴുതുന്നു .ദാ,പിടിച്ചോ

``ഫ്രാന്‍സിസ്‌ ഇട്ടിക്കോര' മലയാളപുസ്‌തക പ്രസാധന രംഗത്ത്‌ പുതിയ റെക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു. ടി.ഡി. രാമകൃഷ്‌ണന്‍ രചിച്ച ഈ നോവല്‍ ആറുമാസംകൊണ്ട്‌ നാലുപതിപ്പുകള്‍ വിറ്റുതീര്‍ത്താണ്‌ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നത്‌. മലയാള നോവല്‍രംഗത്ത്‌ ഇത്രകുറഞ്ഞ കാലംകൊണ്ട്‌ നാലുപതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്‌ ആദ്യസംഭവമാണ്‌. അഞ്ചാമത്തെ പതിപ്പിന്റെ അച്ചടിയിലാണിപ്പോള്‍ പ്രസാധകരായ ഡി സി ബുക്‌സ്‌. 150 രൂപയാണ്‌ നോവലിന്റെ വില.
സാധാരണവായനക്കാരേയും ബുദ്ധിജീവികളെയും ഒരുമിച്ച്‌ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ജനപ്രിയ നോവലാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോര.
ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കോരപ്പാപ്പന്‌ കുടുംബത്തിലെ വിദൂരമായൊരു കണ്ണിയായ സേവ്യര്‍ ഇട്ടിക്കോരയുടെ ഇ മെയില്‍ സന്ദേശംലഭിക്കുന്നതിലൂടെയാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നതിനായി പട്ടാളത്തില്‍ ചേര്‍ന്ന്‌ ഇറാഖില്‍ നായാട്ടിനിറങ്ങിയ നരഭോജിയാണ്‌ സേവ്യര്‍ ഇട്ടിക്കോര. ഇറാഖില്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ മാനസിക രോഗകേന്ദ്രത്തില്‍ ഒരു വര്‍ഷം ചികിത്സയില്‍ കഴിഞ്ഞ ഇട്ടിക്കോര തന്റെ നഷ്‌ടമായ ഉദ്ധാരണശേഷി വീണ്ടെടുക്കാനും തന്റെ പിതൃപരമ്പരയുടെ വേരുകള്‍ തിരയാനുമാണ്‌ കേരളത്തിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്നത്‌. സേവ്യര്‍ ഇട്ടിക്കോരയെ സൈബര്‍ സ്‌പേസില്‍ കണ്ടുമുട്ടുന്നത്‌ കൊച്ചിയിലെ സ്വകാര്യ രതികേന്ദ്രമായ ബോഡി സ്‌കൂള്‍ നടത്തുന്ന രേഖ എന്ന കോളജ്‌ അധ്യാപികയാണ്‌. രതിയും ഹിംസയും ചരിത്രത്തിന്റെ നിഗൂഢതകളും മാത്രമല്ല, പതിനെട്ടാം കൂറ്റുകാര്‍ എന്നറിയപ്പെടുന്ന കോരപ്പാപ്പന്റെ കുടുംബ രഹസ്യങ്ങളും ദുരൂഹതകളുമാണ്‌ നോവല്‍ കെട്ടഴിക്കുന്നത്‌.
കോര ഒരു മിത്തോ യാഥാര്‍ത്ഥ്യമോ എന്ന്‌ വേര്‍തിരിക്കാന്‍ കഴിയുന്നില്ല, ചരിത്രത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നുവെന്ന്‌ ഉറപ്പിച്ചുപോകും വിധം സങ്കീര്‍ണ്ണമാണ്‌ കോരപ്പാപ്പന്റെ ജീവിതം. പതിനഞ്ചാം നൂറ്റാണ്ടില്‍ ആരംഭിക്കുന്ന കേരളത്തിന്റെ വ്യാപാര ചരിത്രത്തിനൊപ്പം ആരംഭിച്ച്‌ പേര്‍ഷ്യന്‍ ഗണിത ശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച്‌ കുന്ദംകുളത്തിന്റെ വ്യാപാരയുക്തികളുമായി ബന്ധിപ്പിക്കുന്ന അസാധാരണവും വിപുലവുമായ ഭൂമിശാസത്ര- ചരിത്ര-കാലങ്ങളാണ്‌ നോവലില്‍ തെളിയുന്നത്‌. കോരപ്പാപ്പന്റെ ജീവചരിത്രം നോവലിന്റെ ഒരുപകഥയാണ്‌. പതിനെട്ടാം കൂറ്റുകാരുടെ ചരിത്രം തേടിപ്പോകുന്ന രേഖയുടെയും കൂട്ടുകാരുടെയും കഥ മറ്റൊരു നിഗൂഢ ദേശത്തെക്കുറിച്ച്‌ പറയുന്നു. സേവ്യര്‍ ഇട്ടിക്കോരയുടെ സഞ്ചാരവും രതിയും ഏറ്റുമുട്ടലുകളും ഹിംസയും നരഭോജനവും നോവലില്‍ സമാന്തരമായി വളരുന്നു. ഗണിതശാസ്‌ത്രത്തെ സൂക്ഷ്‌മതലത്തില്‍ പ്രമേയഘടനയില്‍ നിബന്ധിച്ചുകൊണ്ട്‌ കേരളത്തിന്റെ ഗണിത ചരിത്രം അന്വേഷിക്കുന്നുണ്ട്‌ നോവല്‍. ഗണിതശാസ്‌ത്ര അധ്യാപികയായ മൊറിഗാമിയുടെ ബ്ലോഗിലൂടെ ചുരുള്‍ നിവരുന്ന ചരിത്രം ഒരേസമയം കോരപ്പാപ്പന്റെയും കേരളത്തിന്റെ ഗണിത ഭൂതകാലത്തിന്റേതുകൂടിയാണ്‌.
ആഗോള വല്‍ക്കരിക്കപ്പെടുന്ന വായനയുടെ ലോകത്ത്‌ ജനപ്രിയ നോവലെഴുത്തിന്റെ സാധ്യതകളെയാണ്‌ ടി ഡി രാമകൃഷ്‌ണന്റെ ഫ്രാന്‍സീസ്‌ ഇട്ടിക്കോര പ്രയോജനപ്പെടുത്തുന്നത്‌. സാഹിത്യരചനയുടെ നടപ്പുശീലങ്ങളെ മാരകമാംവണ്ണം മുറിവേല്‍പ്പിക്കുകയാണ്‌ ഈ കൃതി. തൃശൂര്‍ ജില്ലയിലെ എയ്യാലിയില്‍ ജനിച്ച ടി ഡി രാമകൃഷ്‌ണന്‍ പാലക്കാട്‌ റയില്‍വേ ഡിവിഷനില്‍ ഡെപ്യൂട്ടി ചീഫ്‌ കണ്‍ട്രോളറായി ജോലി ചെയ്യുന്നു. പ്രശസ്‌ത സേവനത്തിനുള്ള റയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരം 2003ല്‍ ലഭിച്ചു. തമിഴ്‌ മലയാള വിവര്‍ത്തകന്‍കൂടിയായ രാമകൃഷണന്‌ വിവര്‍ത്തനത്തിനുള്ള ഇ കെ ദിവാകരന്‍ പോറ്റി അവാര്‍ഡ്‌ `നല്ലി ദിശൈ എ`്‌' പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ടി ഡി രാമകൃഷ്‌ണന്റെ രണ്ടാമത്തെ നോവലാണിത്‌. ആദ്യനോവല്‍ ആല്‍ഫ.


2010 ഏപ്രിൽ 25, ഞായറാഴ്‌ച

ബ്ലോഗ്ഗെരുടെ അഭിമാനം .

ഒരു ബ്ലോഗ്ഗര്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു .കാരണം മറ്റൊന്നുമല്ല, എന്റെ ബ്ലോഗ്ഗ് വായിച്ച മുട്ടം സര്‍ എന്നെ വിളിച്ചു ചോദിച്ചു ,എങ്ങനെ ഈ ബ്ലോഗ്ഗിങ്ങില്‍ ചെന്ന് പെട്ട് എന്ന് .
ഞാന്‍ പറഞ്ഞു ,ഞാന്‍ കുറച്ചൊക്കെ വായിക്കും .അങ്ങനെയൊക്കെയാണ് ഞാന്‍ ഇവിടെ ചെന്ന് പെട്ടെത് എന്ന് .അദ്ദേഹം എന്റെ ഓര്‍ക്കുട്ട് ഫ്രെണ്ട് ആണ് കേട്ടോ.
മുട്ടം സര്‍ ആരാണെന്നു ചോദിച്ചാല്‍ അദ്ദേഹം എന്നെ കോളേജില്‍ മലയാളം പഠിപ്പിച്ച പ്രോഫ്ഫെസ്ര്‍ ആണ് .അങ്ങനെയുള്ള ആളാണ് എന്നെവിളിച്ച് ഈ ബ്ലോഗ്ഗിങ്ങിന്റെ പരിപാടി എങ്ങനെയാണെന്ന് എന്നോടു ചോദിച്ഹത്.അതുകൊണ്ട് ഞാന്‍ അഭിമാനിക്കുന്നു,ഒരു ബ്ലോഗ്ഗര്‍ ആയതില്‍ .
സാറിന്റെ അഭിപ്രായത്തില്‍ ഈ കമ്പ്യൂട്ടര്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിനു ശേഷം ഉണ്ടായതാനത്രേ.
സര്‍ ബ്ലോഗ്ഗ് തുടങ്ങുമെന്ന് പറഞ്ഞിരുന്നു .തുടങ്ങിയാല്‍ നല്ല പോസ്റ്റുകള്‍ നമുക്ക് പ്രതീക്ഷിക്കാം .സാറിന് ഒരുപാടു നന്ദി ഞാന്‍ രേഖപെടുത്തുന്നു .

2010 ഏപ്രിൽ 11, ഞായറാഴ്‌ച

കാഴ്ച്ചയുടെ നീതിശാസ്ത്രം

എന്റെ സിനിമ കഴ്ചകലെക്കുരിച്ചാണ് ഞാന്‍ പറയുന്നത് .നസീര്‍ ,സത്യന്‍ തുടങ്ങിയവരുടെ ബ്ലാക്ക്‌ &വൈറ്റ് സിനിമകള്‍ കാണില്ലായിരുന്നു .100 പാവയ്ക്ക ജ്യുസ് കുടിക്കാം ,എന്നാല്‍ ഒരു സത്യന്‍ പടം .
ടൈറ്റില്‍ കാര്‍ഡില്‍ ഒരേ ഒരു കാര്യമേ ശ്രദ്ധിക്കു .അത് സ്ടുന്റ്റ് ആണ് .അല്ലാതെ തിരക്കഥ ആരാണെന്നോ സംവിധായകന്‍ ആരാണെന്നോ അല്ല .മാഫിയ ശശി ആണ് അന്ന് സൂപ്പര്‍ താരം.
പിന്നീട് സുരേഷ് ഗോപിയായി നമ്മുടെ താരം .മാഫിയ ,കമ്മിഷണര്‍ ,കാശ്മീരം തുടങ്ങിയ സിനിമകള്‍ കണ്ടു കൊരിതരിച്ചിട്ടുണ്ട് .അങ്ങേരു അക്ക്ഷോന്‍ ഹീറോ ആണല്ലോ .

ബാബു ആന്റണി വന്നപ്പോള്‍ അയാളായി നാമ്മുടെ താരം .നീണ്ട തലമുടി ,നല്ല പൊക്കം ,പോരാത്തതിന് കരാട്ടെയും .നമുക്കത് മതി .മലയാള ബ്രൂസ് ലീ .
കാഴ്ചകള്‍ തുടരുന്നു .

2010 ഏപ്രിൽ 10, ശനിയാഴ്‌ച

ഒരു ഹൃദയം .

പ്രിയസഖി വരൂ

എന്‍ ചാരെ .

മറന്നുപോയ്‌
നിന്‍ മുഖം
എന്നുള്ളില്‍ .
ക്ഷമിക്ക നീ
എന്നോട് ,
പാവമാം
ഈ കാമുക
ഹൃദയത്തോട് .

2010 ഏപ്രിൽ 4, ഞായറാഴ്‌ച

ബ്ലോഗ്ഗിങ്ങില്‍ ഒരു കൊല്ലം .

ബ്ലോഗ്ഗിങ്ങില്‍ ഞാന്‍ ഒരു കൊല്ലം പൂര്‍ത്തിയാക്കുന്നു .ഒരു ബ്ലോഗ്ഗര്‍ ആകുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു .അത് നടന്നു.ആകെ പതിനാല് പോസ്റ്റുകളെ ഉള്ളൂ എങ്കിലും ഞാന്‍ ഹാപ്പി ആണ് .എന്റെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇട്ട എല്ലാവര്ക്കും നന്ദി .തുടര്‍ന്നും നിങളുടെ സഹകരണം പ്രതീക്ഷിക്കുന്നു .നന്ദി

2010 ഫെബ്രുവരി 6, ശനിയാഴ്‌ച

അങ്ങനെ അവളും പോയി ...............

അവളുടെ കല്യാണം കഴിഞ്ഞു.അവള്‍ ആരാണെന്നു ചോദിച്ചാല്‍ അവളെന്റെ കാമുകി ആയിരുന്നു. പക്ഷെ ഞാന്‍ അവളുടെ കാമുകന്‍ ആയിരുന്നില്ലല്ലോ .അവളെന്നെ ഒരു ഫ്രെണ്ടയിട്ടാണ് കാണുന്നത് .കാരണം അവള്‍ക്കൊരു കമുകനുണ്ടല്ലോ.കമുകനുന്ടെന്നു അറിഞ്ഞിട്ടും ഞാന്‍ അവളെ പ്രണയിച്ചു .അതവള്‍ക്ക്‌ മനസ്സിലായിട്ടുണ്ടാവില്ല .കാരണം ഞാന്‍ അവളോടു എന്റെ പ്രണയം പറഞ്ഞിട്ടില്ല.പ്രനയിക്കനാവില്ല എനിക്ക് അവളെ.
പ്ലസ്‌ 2vil ഞാനും അവളും ഒരുമിച്ചായിരുന്നു പഠിച്ചത് .ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് ,അത് ഞാന്‍ അനുഭവിച്ചറിഞ്ഞു അവളില്‍ നിന്നും .പക്ഷെ അവളുടെ പ്രേമം പത്താം ക്ലാസ്സിലേ തുടങ്ങി .അവളെ കുറ്റം പറയാന്‍ പറ്റുമോ?.അവളുടെ കാമുകനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല .കണ്ടവര്‍ പറഞ്ഞത് അവള്‍ക്കു അവന്‍ ചെരില്ലന്നാണ് .
പത്രത്തിലെ ചരമക്കോളത്തില്‍ ഇവന്റെ പേര് ഞാന്‍ നോക്കാറുണ്ട് കേട്ടോ .........(ചുമ്മാ പറഞ്ഞതാ )
കോളേജില്‍ ചെന്നപ്പോള്‍ അവിടെയും ഉണ്ടവള്‍.ഇത്തവണ അവള്‍ കെമിസ്ട്രിയും ഞാന്‍ ബോട്ടണിയും .അവളെ കാണുമ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറും.മറ്റൊന്നുംകൊണ്ടല്ല അവളോടു മിണ്ടാനുള്ള എന്റെ ലജ്ജ കൊണ്ടാണ് കേട്ടോ .പ്ലസ്‌ ടു വില്‍ രണ്ടു കൊല്ലം അവളെ കണ്ടാല്‍ മതിയായിരുന്നു .ഇനി അവളെ മൂന്നുകൊല്ലം കൂടി കാണണം .മ്ജന്‍ മൂന്നു കൊല്ലം അവളെ കണ്ടു .ആകെ അഞ്ചു കൊല്ലം ഞാന്‍ അവളെ കണ്ടു കൊണ്ടിരുന്നു.വളരെ വേദനാജനകമായിരുന്ന ആ അഞ്ചു കൊല്ലം .
പിന്നെയും ഞങ്ങള്‍ കണ്ടു മുട്ടി.അവള്‍ ബി എഡിന് പഠിക്കുന്നു.ഞാന്‍ ജോലിചെയ്യുന്നു .ബസ്‌ സ്ടാന്റില്‍ അവളെയും കത്ത് ഞാന്‍ നില്‍ക്കും .അവള്‍ എന്നെ നോക്കിച്ചിരിക്കും .അവളെ കാണുമ്പോള്‍ എന്റെ ഹൃദയം ഉറക്കെ മിടിക്കാന്‍ തുടങ്ങും .പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം എന്റെ ശരീരത്തിലൂടെ കടന്നുപോകും .അവള്‍ക്കു ഈ വികാരങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകാനിടയില്ല .

2009 നവംബർ 23, തിങ്കളാഴ്‌ച

ബ്ലോഗര്‍ പോലീസ് പിടിയില്‍?

തലക്കെട്ട്‌ കണ്ടു നിങ്ങളാരും പേടിക്കണ്ട. കാരണം ലോകപ്രശസ്ത ബ്ലോഗര്‍മാരായ ബെര്‍ലിയോ പോങ്ങമ്മൂടണോ തുടങ്ങിയവരാരുമല്ല പോലീസ് പിടിയില്‍ ആയതു. ഈ പാവപ്പെട്ട ഞാന്‍ തന്നെ .
കഥ ഇങ്ങനെ .
തലേന്ന് രാത്രി ഞാനൊരു തണുത്ത ഉഴുന്നുവട കഴിച്ച്ചിരിന്നു .അത് ഇത്രയ്ക്ക് വല്യ പ്രശ്നമാവുമെന്ന് ഞാന്‍ തീരെ കരുതിയില്ല .രാവിലെ ചെറുതായിട്ട് വയരിളകിയെങ്കിലും ഞാന്‍ അത്ര കാര്യമാക്കിയില്ല .
ഞാന്‍ അങ്ങനെ ജോലി സ്ഥലത്തെത്തി .ഏതാണ്ടൊരു പത്തര ആയിക്കാണും വയര്‍ എനിക്കിട്ടു പണി തന്നു .ഞാന്‍ ബോസ്സിനോടു പറഞ്ഞിട്ട് പ്രൈവറ്റ് ബസ്സ് സടാനറിന്റെ പുറകിലെ ടൊഇലെട്ടിലെക്കു ഞാന്‍ ഓടി .ടൊഇലെടിലെക്കു കയറിയതും ഒരാള്‍ എന്നെ പുറകില്‍ നിന്നും പിടിച്ചു നിര്‍ത്തി .ഒരു പോലീസുകാരന്‍ .ഓടി രക്ഷപെടാന്‍ നോക്കുന്നോട പന്നി ,എന്ന് പറഞ്ഞു കൊണ്ടായിരുന്നു എന്നെ പിടിച്ചത് .
യഥാര്‍തത്തില്‍ സംഭവിച്ചത് ഇങ്ങനെ .ബസ്സ് സ്ടന്റിന്റെ പുറകില്‍രണ്ടു പാര്‍ട്ടിക്കാര്‍ തമ്മില്‍ ഒരു അടിപിടി നടന്നിരുന്നു .പോലിസേത്തിയപ്പോള്‍ പലരും ചിതറി ഓടി .അപ്പോഴാണ് അടിപിടി നടന്ന വിവരമൊന്നും അറിയാതെ ഞാന്‍ കക്കൂസില്‍ പോകാന്‍ ഞാന്‍ ഓടി വരുന്നതു.പോലീസ് നോക്കുമ്പോള്‍ കക്കൂസില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുന്ന എന്നെയാണ് കണ്ടത് .അവര്‍ വിചാരിച്ചത് ഞാനും അടിപിടിയില്‍ ഉണ്ന്റായിരുന്നു എന്നാണ് .അവര്‍ക്കറിയില്ലല്ലോ എന്റെ വിഷമം .അവരോടു ഞാന്‍ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു .
ഒടുവില്‍ എന്റെ ദൈന്യത മനസ്സിലായതുകൊന്റാവനം പോലീസ് എന്നെ വെറുതെ വിട്ടു .പോലീസ് എന്റെ വയരിനിട്ടു ഇടിച്ച്ചിരുന്നെങ്കില്‍.....,
,എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ

അനുയായികള്‍

Powered By Blogger