മൌനത്തിന്റെ വല്‍മീകം
പൊട്ടിച്ചുകൊണ്ടു ഒരു പക്ഷി
തന്റെ ജീവിതത്തിനു പുതിയ
അര്‍ഥം നല്‍കി .
ആ പക്ഷി തന്റെ ചിറകു
വിടര്‍ത്തി കാടും മലയും
കടലും കീഴടക്കി .
എന്നാല്‍ തനിക്കു വേണ്ടി
ഒരു വേട്ടക്കാരന്‍ തന്റെ
അമ്പിന് മൂര്‍ച്ച കൂട്ടുന്നത്
ആ പക്ഷി
അറിയുന്നുണ്ടായിരുന്നില്ല ....
2011 ഒക്‌ടോബർ 16, ഞായറാഴ്‌ച
2011 ജൂലൈ 23, ശനിയാഴ്‌ച
എന്റെ രെജനിയണ്ണന്‍........
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വന്നതില്‍ വളരെ വളരെ സന്തോഷമുണ്ട് ഈ ബ്ലോഗ്ഗെര്‍ക്ക് .എന്തുകൊണ്ടെന്നാല്‍ അണ്ണനും ഞാനുമായി ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ല ഞങ്ങള്‍ തമ്മില്‍ .
ഒരു ഇന്റര്‍വ്യൂ വിനു വേണ്ടിയാണു ഞാന്‍ ആദ്യമായി ഞാന്‍ അണ്ണനെ കാണുന്നത് .ഞാന്‍ സര്‍ എന്ന് വിളിച്ചപ്പോഴേ അദ്ദേഹം പറഞ്ഞു "ഡേയ് ,എന്നടാ ഇത് നാന്‍ ഉന്നുടെ അണ്ണന്‍ മാതിരി ഡാ ".അണ്ണന്‍ന്നു സൊല്‍ഡാ ".
ഞാന്‍ അണ്ണാ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ആഗോളാഹ്ലാദം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു, ഹോ .അങ്ങനെ തുടങ്ങുന്നു ഞങ്ങളുടെ ബന്ധം .
അണ്ണന്റെ ബാഷ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയം .അണ്ണന്‍ വീട്ടില്‍ വിശ്രമിക്കുന്ന സമയം .അണ്ണി (അണ്ണന്റെ ഭാര്യ )അണ്ണനോട് പറഞ്ഞു .ഒരു ബക്കറ്റു വെള്ളം കൊരിക്കൊണ്ട് വരാന്‍.
അണ്ണന്‍ ഒരു തൊട്ടി വെള്ളം കോരിയ ശേഷം പറഞ്ഞു "ഞാന്‍ ഒരു തൊട്ടി കോരിയാല്‍ അത് നൂറു തൊട്ടി കോരിയ മാതിരി.ഹ ഹ ഹ ഹ ........"
അത് കഴിഞ്ഞു അണ്ണി കുറച്ചു വിറകു കീറാന്‍ പറഞ്ഞു .അണ്ണന്‍ ഒരു വിറകു കീറിയ ശേഷം ഇങ്ങനെ പറഞ്ഞു .നാന്‍ ഒരു വിറകു കീറിയാല്‍ അത് നൂറു വിറകു കീറിയ മാതിരി .ഹ ഹ ഹ ഹ ........."
രാത്രിയില്‍ അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍ അണ്ണി അണ്ണന്റെ പാത്രത്തില്‍ ഒരു തവി ചോറ് മാത്രം വിളമ്പി .
അണ്ണന്‍ ചോദിച്ചു ."എന്നടി ഇത് ".
അപ്പോള്‍ അണ്ണി ഇങ്ങനെ പറഞ്ഞു ."നാന്‍ ഒരു തവി വിളമ്പിയാല്‍ അത് നൂറു തവി വിളമ്പിയ മാതിരി .ഹ ഹ ഹ ഹ ."
ഇതിനു ശേഷം അണ്ണന്‍ ഈ ടയലോഗ് പറഞ്ഞിട്ടില്ലെന്നാണ് നമ്പേര്‍ 20 മദ്രാസ് മെയിലിനു കോട്ടയത്തിനു വന്നവര്‍ പറഞ്ഞത്
(ഉടന്‍ പ്രതീഷിക്കുക ,സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നടിച്ച ബ്രഹ്മ്മാണ്ട തമിഴ് ചലച്ചിത്രം"പോണ്ടാട്ടിയിന്‍ തങ്കച്ചി ")
ഒരു ഇന്റര്‍വ്യൂ വിനു വേണ്ടിയാണു ഞാന്‍ ആദ്യമായി ഞാന്‍ അണ്ണനെ കാണുന്നത് .ഞാന്‍ സര്‍ എന്ന് വിളിച്ചപ്പോഴേ അദ്ദേഹം പറഞ്ഞു "ഡേയ് ,എന്നടാ ഇത് നാന്‍ ഉന്നുടെ അണ്ണന്‍ മാതിരി ഡാ ".അണ്ണന്‍ന്നു സൊല്‍ഡാ ".
ഞാന്‍ അണ്ണാ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ആഗോളാഹ്ലാദം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു, ഹോ .അങ്ങനെ തുടങ്ങുന്നു ഞങ്ങളുടെ ബന്ധം .
അണ്ണന്റെ ബാഷ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയം .അണ്ണന്‍ വീട്ടില്‍ വിശ്രമിക്കുന്ന സമയം .അണ്ണി (അണ്ണന്റെ ഭാര്യ )അണ്ണനോട് പറഞ്ഞു .ഒരു ബക്കറ്റു വെള്ളം കൊരിക്കൊണ്ട് വരാന്‍.
അണ്ണന്‍ ഒരു തൊട്ടി വെള്ളം കോരിയ ശേഷം പറഞ്ഞു "ഞാന്‍ ഒരു തൊട്ടി കോരിയാല്‍ അത് നൂറു തൊട്ടി കോരിയ മാതിരി.ഹ ഹ ഹ ഹ ........"
അത് കഴിഞ്ഞു അണ്ണി കുറച്ചു വിറകു കീറാന്‍ പറഞ്ഞു .അണ്ണന്‍ ഒരു വിറകു കീറിയ ശേഷം ഇങ്ങനെ പറഞ്ഞു .നാന്‍ ഒരു വിറകു കീറിയാല്‍ അത് നൂറു വിറകു കീറിയ മാതിരി .ഹ ഹ ഹ ഹ ........."
രാത്രിയില്‍ അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍ അണ്ണി അണ്ണന്റെ പാത്രത്തില്‍ ഒരു തവി ചോറ് മാത്രം വിളമ്പി .
അണ്ണന്‍ ചോദിച്ചു ."എന്നടി ഇത് ".
അപ്പോള്‍ അണ്ണി ഇങ്ങനെ പറഞ്ഞു ."നാന്‍ ഒരു തവി വിളമ്പിയാല്‍ അത് നൂറു തവി വിളമ്പിയ മാതിരി .ഹ ഹ ഹ ഹ ."
ഇതിനു ശേഷം അണ്ണന്‍ ഈ ടയലോഗ് പറഞ്ഞിട്ടില്ലെന്നാണ് നമ്പേര്‍ 20 മദ്രാസ് മെയിലിനു കോട്ടയത്തിനു വന്നവര്‍ പറഞ്ഞത്
(ഉടന്‍ പ്രതീഷിക്കുക ,സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നടിച്ച ബ്രഹ്മ്മാണ്ട തമിഴ് ചലച്ചിത്രം"പോണ്ടാട്ടിയിന്‍ തങ്കച്ചി ")
2011 ജൂലൈ 16, ശനിയാഴ്‌ച
ഉറവ
അയാള്‍ ചുറ്റിനും നോക്കി ,
കുറെ നിഴല്‍ രൂപങ്ങള്‍
തനിക്കു ചുറ്റും
നൃത്തം ചെയ്യുന്നു.
അയാള്‍ കണ്ണുകള്‍
മുറുക്കിയടച്ചു .
തുറന്നപ്പോള്‍
അയാള്‍ കണ്ടത്
ഇരുട്ടാണ് .
അയാള്‍ അവിടെ
നിന്നുപോയി.
ഉറവ തീര്‍ന്നതുപോലെ
കുറെ നിഴല്‍ രൂപങ്ങള്‍
തനിക്കു ചുറ്റും
നൃത്തം ചെയ്യുന്നു.
അയാള്‍ കണ്ണുകള്‍
മുറുക്കിയടച്ചു .
തുറന്നപ്പോള്‍
അയാള്‍ കണ്ടത്
ഇരുട്ടാണ് .
അയാള്‍ അവിടെ
നിന്നുപോയി.
ഉറവ തീര്‍ന്നതുപോലെ
2011 മേയ് 20, വെള്ളിയാഴ്‌ച
ചില നുറുങ്ങു ചോദ്യങ്ങള്‍ ..........
ഒരു വിവാഹം വിവാദം ആകുന്നതെപ്പോള്‍ ?
ഒരു ലെടുവിന്റെ ഭാരം എത്രയാണ്?
ഇരു ചക്ര വാഹനത്തിന്റെ ചക്രങ്ങള്‍ തമ്മിലുള്ള അകലമെത്ര?
വടക്കുനിന്നു വരുന്ന ഒരു കാറ്റു വടക്കോട്ട് തന്നെ പോകാത്തത് എന്ത് കൊണ്ട്?
സച്ചിന്‍ തെണ്ടുല്‍കര്‍ എന്ത് കൊണ്ട് ഒരു നാടക നടന്‍ ആയില്ല?
ഫയ്സ്ബുക് (ഓര്‍ക്കുട്ടും ) എന്ത് കൊണ്ട് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ആയി?
ഒരു ലെടുവിന്റെ ഭാരം എത്രയാണ്?
ഇരു ചക്ര വാഹനത്തിന്റെ ചക്രങ്ങള്‍ തമ്മിലുള്ള അകലമെത്ര?
വടക്കുനിന്നു വരുന്ന ഒരു കാറ്റു വടക്കോട്ട് തന്നെ പോകാത്തത് എന്ത് കൊണ്ട്?
സച്ചിന്‍ തെണ്ടുല്‍കര്‍ എന്ത് കൊണ്ട് ഒരു നാടക നടന്‍ ആയില്ല?
ഫയ്സ്ബുക് (ഓര്‍ക്കുട്ടും ) എന്ത് കൊണ്ട് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ആയി?
2010 നവംബർ 11, വ്യാഴാഴ്‌ച
കാട്
കാട് ,വെറുമൊരു
പച്ചപ്പ് മാത്രമല്ല ,
ഒരു സംസ്കാരത്തിന്റെ
സത്യം
കൂടിയാണ് .
കാട്ടിലൂടെ
വഴിവെട്ടുന്നവരെ,
നിങ്ങള്‍ ഓര്‍ക്കുക
മതേതരമല്ല
മതരഹിതമാണ്
കാട്.
ഹേ,മനുഷ്യാ
നീ കാട്ടില്‍ പോകരുത് .
അഴിഞ്ഞു വീഴും
നിന്റെ
മുഖംമൂടികള്‍
പച്ചപ്പ് മാത്രമല്ല ,
ഒരു സംസ്കാരത്തിന്റെ
സത്യം
കൂടിയാണ് .
കാട്ടിലൂടെ
വഴിവെട്ടുന്നവരെ,
നിങ്ങള്‍ ഓര്‍ക്കുക
മതേതരമല്ല
മതരഹിതമാണ്
കാട്.
ഹേ,മനുഷ്യാ
നീ കാട്ടില്‍ പോകരുത് .
അഴിഞ്ഞു വീഴും
നിന്റെ
മുഖംമൂടികള്‍
2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച
"സഖാവ് നായനാര്‍ ഈ വീടിന്റെ ഐശ്വര്യം "
ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം ,ഗുരുവായൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം എന്നൊക്കെ നിങ്ങള്‍ പല വീടുകളിലും കണ്ടുകാണും .എന്നാല്‍ ഇത്തരത്തിലൊരു വാചകം ഒരിടത്തും കണ്ടിട്ടുണ്ടാവില്ല .അക്കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത് .
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് .ഞങ്ങളുടെ വാര്‍ഡ് വനിതാ വാര്‍ഡ് ആണ് .എല്‍ ഡി ഫും യു ഡി ഫും ബി ജെ പിയും വനിതാ സ്ഥനാര്ത്തികളെ വോട്ടു പിടിക്കാന്‍ വിട്ടു .
ആദ്യം വന്നത് ബി ജെ പിയുടെ ജയചെച്ചി .അവര്‍ വരുമ്പോള്‍ അമ്മ മീന്‍ വെട്ടുകയായിരുന്നു .
ഇത് കണ്ടുവന്ന ജയചെച്ചി പറഞ്ഞു ."ചേച്ചി ,മീന്‍ ഞാന്‍ വെട്ടിതരാം ."അങ്ങനെ വോട്ടിനു വേണ്ടി അവര്‍ മീനും വെട്ടി തന്നു .മഹത്തായ ജനാധിപത്യ സേവനം (കഷ്ടം )
യു ഡി എഫിന്റെ റോസി ചേച്ചി വോട്ടു ചോദിച്ചു വന്നപ്പോള്‍ മീന്‍കറി അടുപ്പത് തിളക്കുകയായിരുന്നു .റോസി ചേച്ചി നേരിട്ട് അടുക്കളയില്‍ കയറി വന്നിട്ട് മീന്‍ കറി രുചിച്ചു നോക്കിയിട്ട് പറഞ്ഞു ,ഉപ്പു ഇച്ചിരി കുറവാ.(എന്തൊരു സ്നേഹം ).അവരും വോട്ടു ചോദിച്ചിട്ട് പോയി .
എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി ഡീസന്റായി വോട്ടു ചോദിച്ചിട്ട് പോയി .(അത് പിന്നെ അങ്ങനാണല്ലോ.ഒരു കാര്യം കൂടി ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ് കേട്ടോ )
അപ്പോള്‍ യു ഡി എഫിനെയും ബി ജെ പിയെയും ഒഴിവാക്കാന്‍ ഞാനൊരു വഴി കണ്ടു .ഞാന്‍ ഇങ്ങനൊരു കുറിപ്പെഴുതി വാതിലില്‍ ഒട്ടിച്ചു ."സഖാവ് പിണറായി വിജയന്‍ ഈ വീടിന്റെ ഐശ്വര്യം." കൂടെ ഒരു ഫോട്ടോയും അപ്പോള്‍ യു ഡി ഫുകാരും ബി ജെ പിക്കാരും ഇങ്ങോട്ട് വരികയുമില്ല ഞാനൊരു കമ്മ്യൂണിസ്റ്റ് ആണെന്ന് അറിയുകയും ചെയ്യും (എങ്ങനെ ഉണ്ട് എന്റെ ബുദ്ദി )
അങ്ങനെ പ്രചാരണത്തിന്റെ അവസാന ദിവസം .പതിവ് പോലെ ആദ്യം ബി ജെ പി എത്തി .വാതിലിലെ ഫോട്ടോയും വാചകവും കണ്ട ബി ജെ പിക്കാര്‍ കാസ്ട്രോയെ കണ്ട ബുഷിനെപ്പോലെയായി .അവര്‍ വന്ന വഴിയെ ഒന്നും മിണ്ടാതെ പോയി .
അല്പം കഴിഞ്ഞപ്പോള്‍ യു ഡി ഫുകാര്‍ എത്തി .നമ്മടെ റോസി ചേച്ചി .വാതില് കണ്ട അവര്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലേ .നിങ്ങള്‍ ഒരിക്കലും നന്നാകില്ല എന്ന് പ്രാകിയിട്ടു പോയി .അവര്‍ക്ക് അടുക്കളയും വേണ്ട ഒന്നും വേണ്ട .
ഉച്ച കഴിഞ്ഞപ്പോള്‍ എല്‍ ഡി എഫ് സ്ഥാനര്തിയും സംഘവും എത്തി .പാര്‍ട്ടി സെക്രട്ടറിയുടെ പടവും മറ്റും കണ്ടപ്പോള്‍ അവര്‍ക്ക് ഭയങ്കര സന്തോഷം .ഇവിടുത്തെ വോട്ടുകള്‍ ഉറപ്പിച്ചു .സ്ഥനാര്ത്തിയും കുറച്ചു പേരും വീടിന്റെ അകത്തേക്ക് കയറി .ഞാന്‍ എല്ലാവരെയും അകത്തേക്ക് വിളിച്ചപ്പോള്‍ സ്ഥാനാര്‍ത്തി എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു
"അവരവിടെ നിന്നോട്ടെ ,അവര്‍ വി എസിന്റെ പക്ഷക്കാരാ "
ആദ്യം എന്താണ് കാര്യം എന്ന് പിടികിട്ടിയില്ല .പിന്നെ ആണെനിക്ക് മനസ്സിലായത് പാര്‍ട്ടിയിലെ വിഭാഗീയത എന്ന് .ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ പടം വച്ചപ്പോള്‍ അവര് വിചാരിച്ചു ഞാന്‍ പിണറായിയുടെ ആളാണെന്ന് .
ഇനി ഞാനായിട്ട് ഇവിടെ വിഭാഗീയത വളര്‍ത്തേണ്ട എന്ന് കരുതി ഞാന്‍ ഫോട്ടോയും വാചകവും മാറ്റി .പകരം തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്ന സഖാവ് നായനാരുടെ ഫോട്ടോയും ഒരു കുറിപ്പും വച്ചു.
"സഖാവ് നായനാര്‍ ഈ വീടിന്റെ ഐശ്വര്യം "
ഇപ്പോള്‍ എല്ലാവരും ഹാപ്പി .നോ പ്രോബ്ലം .
(ഞങ്ങളുടെ വാര്‍ഡില്‍ എല്‍ ഡി എഫ് ജയിച്ചു .എല്‍ ഡി എഫ് വിജയിക്കട്ടെ )
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് .ഞങ്ങളുടെ വാര്‍ഡ് വനിതാ വാര്‍ഡ് ആണ് .എല്‍ ഡി ഫും യു ഡി ഫും ബി ജെ പിയും വനിതാ സ്ഥനാര്ത്തികളെ വോട്ടു പിടിക്കാന്‍ വിട്ടു .
ആദ്യം വന്നത് ബി ജെ പിയുടെ ജയചെച്ചി .അവര്‍ വരുമ്പോള്‍ അമ്മ മീന്‍ വെട്ടുകയായിരുന്നു .
ഇത് കണ്ടുവന്ന ജയചെച്ചി പറഞ്ഞു ."ചേച്ചി ,മീന്‍ ഞാന്‍ വെട്ടിതരാം ."അങ്ങനെ വോട്ടിനു വേണ്ടി അവര്‍ മീനും വെട്ടി തന്നു .മഹത്തായ ജനാധിപത്യ സേവനം (കഷ്ടം )
യു ഡി എഫിന്റെ റോസി ചേച്ചി വോട്ടു ചോദിച്ചു വന്നപ്പോള്‍ മീന്‍കറി അടുപ്പത് തിളക്കുകയായിരുന്നു .റോസി ചേച്ചി നേരിട്ട് അടുക്കളയില്‍ കയറി വന്നിട്ട് മീന്‍ കറി രുചിച്ചു നോക്കിയിട്ട് പറഞ്ഞു ,ഉപ്പു ഇച്ചിരി കുറവാ.(എന്തൊരു സ്നേഹം ).അവരും വോട്ടു ചോദിച്ചിട്ട് പോയി .
എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി ഡീസന്റായി വോട്ടു ചോദിച്ചിട്ട് പോയി .(അത് പിന്നെ അങ്ങനാണല്ലോ.ഒരു കാര്യം കൂടി ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ് കേട്ടോ )
അപ്പോള്‍ യു ഡി എഫിനെയും ബി ജെ പിയെയും ഒഴിവാക്കാന്‍ ഞാനൊരു വഴി കണ്ടു .ഞാന്‍ ഇങ്ങനൊരു കുറിപ്പെഴുതി വാതിലില്‍ ഒട്ടിച്ചു ."സഖാവ് പിണറായി വിജയന്‍ ഈ വീടിന്റെ ഐശ്വര്യം." കൂടെ ഒരു ഫോട്ടോയും അപ്പോള്‍ യു ഡി ഫുകാരും ബി ജെ പിക്കാരും ഇങ്ങോട്ട് വരികയുമില്ല ഞാനൊരു കമ്മ്യൂണിസ്റ്റ് ആണെന്ന് അറിയുകയും ചെയ്യും (എങ്ങനെ ഉണ്ട് എന്റെ ബുദ്ദി )
അങ്ങനെ പ്രചാരണത്തിന്റെ അവസാന ദിവസം .പതിവ് പോലെ ആദ്യം ബി ജെ പി എത്തി .വാതിലിലെ ഫോട്ടോയും വാചകവും കണ്ട ബി ജെ പിക്കാര്‍ കാസ്ട്രോയെ കണ്ട ബുഷിനെപ്പോലെയായി .അവര്‍ വന്ന വഴിയെ ഒന്നും മിണ്ടാതെ പോയി .
അല്പം കഴിഞ്ഞപ്പോള്‍ യു ഡി ഫുകാര്‍ എത്തി .നമ്മടെ റോസി ചേച്ചി .വാതില് കണ്ട അവര്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലേ .നിങ്ങള്‍ ഒരിക്കലും നന്നാകില്ല എന്ന് പ്രാകിയിട്ടു പോയി .അവര്‍ക്ക് അടുക്കളയും വേണ്ട ഒന്നും വേണ്ട .
ഉച്ച കഴിഞ്ഞപ്പോള്‍ എല്‍ ഡി എഫ് സ്ഥാനര്തിയും സംഘവും എത്തി .പാര്‍ട്ടി സെക്രട്ടറിയുടെ പടവും മറ്റും കണ്ടപ്പോള്‍ അവര്‍ക്ക് ഭയങ്കര സന്തോഷം .ഇവിടുത്തെ വോട്ടുകള്‍ ഉറപ്പിച്ചു .സ്ഥനാര്ത്തിയും കുറച്ചു പേരും വീടിന്റെ അകത്തേക്ക് കയറി .ഞാന്‍ എല്ലാവരെയും അകത്തേക്ക് വിളിച്ചപ്പോള്‍ സ്ഥാനാര്‍ത്തി എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു
"അവരവിടെ നിന്നോട്ടെ ,അവര്‍ വി എസിന്റെ പക്ഷക്കാരാ "
ആദ്യം എന്താണ് കാര്യം എന്ന് പിടികിട്ടിയില്ല .പിന്നെ ആണെനിക്ക് മനസ്സിലായത് പാര്‍ട്ടിയിലെ വിഭാഗീയത എന്ന് .ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ പടം വച്ചപ്പോള്‍ അവര് വിചാരിച്ചു ഞാന്‍ പിണറായിയുടെ ആളാണെന്ന് .
ഇനി ഞാനായിട്ട് ഇവിടെ വിഭാഗീയത വളര്‍ത്തേണ്ട എന്ന് കരുതി ഞാന്‍ ഫോട്ടോയും വാചകവും മാറ്റി .പകരം തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്ന സഖാവ് നായനാരുടെ ഫോട്ടോയും ഒരു കുറിപ്പും വച്ചു.
"സഖാവ് നായനാര്‍ ഈ വീടിന്റെ ഐശ്വര്യം "
ഇപ്പോള്‍ എല്ലാവരും ഹാപ്പി .നോ പ്രോബ്ലം .
(ഞങ്ങളുടെ വാര്‍ഡില്‍ എല്‍ ഡി എഫ് ജയിച്ചു .എല്‍ ഡി എഫ് വിജയിക്കട്ടെ )
2010 ഒക്‌ടോബർ 20, ബുധനാഴ്‌ച
ചോരയുടെ നിറം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

