2010, ജൂലൈ 18, ഞായറാഴ്‌ച

അമ്മാവന്റെ കവിത -2

മദ്യപന്‍
മദ്യശാലയുടെ
ഒഴിഞ്ഞ കോണിലിരുന്നു
ഒരാള്‍ പതിവായി
തന്റെ ദൈവത്തെ
തിരഞ്ഞു.

ഒടുവില്‍ പുകച്ചുരുലുകല്‍ക്കിടയിലൂടെ
അയാള്‍ ദൈവത്തെ കണ്ടു
.

പിന്നീടാരും
അയാളെ അവിടെ കണ്ടിട്ടേയില്ല....

18 അഭിപ്രായങ്ങൾ:

  1. അമ്മാവന്‍ ആള്‌ ശരിയല്ലാട്ടാ..

    മറുപടിഇല്ലാതാക്കൂ
  2. മദ്യശാലയിലെ പുകച്ചുരുളുകള്‍ക്കിടയിലാണ് ദൈവം ല്ലേ....?

    മറുപടിഇല്ലാതാക്കൂ
  3. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. അല്‍ക്ക ഹോളേ ഉള്ളിലേക്ക് ചെല്ലുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഹോളുകള്‍ നല്‍കി അകറ്റുന്നു ജീവിതത്തില്‍ നിന്നും അതല്ലേ പിന്നെ അയാളെ കണ്ടില്ലേല്‍ അതിശയ പെടെണ്ടതില്ല മദ്യത്തിന്റെ ഒരു മായയെ

    മറുപടിഇല്ലാതാക്കൂ
  5. അപ്പൊ ദൈവത്തെ കാണണമെങ്കില്‍ ഇന്നി കള്ള് ഷാപ്പില്‍ പോവണം അല്ലെ ??
    കള്ള് ഷാപ്പില്‍ പോവാന്‍ അതും ഒരു കാരണം ...........കൊള്ളാം

    word verification enthinavano?

    മറുപടിഇല്ലാതാക്കൂ
  6. പിന്നീട് ദൈവത്തെയും ആരും കണ്ടില്ല

    മറുപടിഇല്ലാതാക്കൂ
  7. മദ്യമൊടുക്കുന്ന ജന്മങ്ങൾ..നന്നായി

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2010, ജൂലൈ 18 11:41 PM

    ഉം കൊള്ളാം അമ്മവനും മരുമകനും കവിതയും ...

    മറുപടിഇല്ലാതാക്കൂ
  9. മദ്യശാലയുടെ ഒഴിഞ്ഞ കോണില്‍ അക്ഷരപ്പിശാചുക്കളുടെ പുകച്ചുരുളുകള്‍?
    -ആശയം നന്ന്, ശ്രീകുമാര്‍!

    മറുപടിഇല്ലാതാക്കൂ
  10. മദ്യം ദൈവത്തിലേക്കെളുപ്പം എത്തിക്കുന്നു. നല്ല ആശയം .

    മറുപടിഇല്ലാതാക്കൂ
  11. പുകചുരുളില്‍ ദൈവത്തെ കാണാന്‍ മദ്യത്തിന്റെ സഹായം വേണമന്നില്ലല്ലോ, എന്നാലും ഒരു പക്ഷേ അത് നേരത്തേ ആകാന്‍ സഹായിക്കും .അപ്പോ അതല്ലേ അമ്പലങ്ങള്‍ തേടി നടക്കുന്നതിലുമെളുപ്പം ;)

    മറുപടിഇല്ലാതാക്കൂ
  12. "ഒടുവില്‍ പുകച്ചുരുലുകല്‍ക്കിടയിലൂടെ"

    ആകെ നാല് വരി അല്ലെ എഴുതുന്നുള്ളൂ. അതെങ്കിലും അക്ഷര പിശകില്ലാതെ എഴുതിക്കൂടെ. എന്തിനീ ഭാഷയെ കൊല്ലാകൊല ചെയ്യുന്നൂ ഗവി അമ്മാവാ.

    മറുപടിഇല്ലാതാക്കൂ
  13. ഈ ''ഉത്തരാധുനികത'' നിരോധിക്കാനും കോടതിയില്‍ ഹരജി നല്‍കുന്നുണ്ട്!

    മറുപടിഇല്ലാതാക്കൂ
  14. ഹെന്റെ ദൈവമേ അമ്മാവന്റെ ഈ മരണ കവിതകള്ള് കൊള്ളാമല്ലോ

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger