2010, ഏപ്രിൽ 27, ചൊവ്വാഴ്ച

ഫ്രാന്‍സിസ് ഇട്ടിക്കോര

ഈ നോവല്‍ വായിച്ചപ്പോള്‍ എന്തെങ്കിലും എഴുതണമെന്നു തോന്നി .അത് കൊണ്ട് എഴുതുന്നു .ദാ,പിടിച്ചോ

``ഫ്രാന്‍സിസ്‌ ഇട്ടിക്കോര' മലയാളപുസ്‌തക പ്രസാധന രംഗത്ത്‌ പുതിയ റെക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു. ടി.ഡി. രാമകൃഷ്‌ണന്‍ രചിച്ച ഈ നോവല്‍ ആറുമാസംകൊണ്ട്‌ നാലുപതിപ്പുകള്‍ വിറ്റുതീര്‍ത്താണ്‌ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നത്‌. മലയാള നോവല്‍രംഗത്ത്‌ ഇത്രകുറഞ്ഞ കാലംകൊണ്ട്‌ നാലുപതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്‌ ആദ്യസംഭവമാണ്‌. അഞ്ചാമത്തെ പതിപ്പിന്റെ അച്ചടിയിലാണിപ്പോള്‍ പ്രസാധകരായ ഡി സി ബുക്‌സ്‌. 150 രൂപയാണ്‌ നോവലിന്റെ വില.
സാധാരണവായനക്കാരേയും ബുദ്ധിജീവികളെയും ഒരുമിച്ച്‌ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ജനപ്രിയ നോവലാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോര.
ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കോരപ്പാപ്പന്‌ കുടുംബത്തിലെ വിദൂരമായൊരു കണ്ണിയായ സേവ്യര്‍ ഇട്ടിക്കോരയുടെ ഇ മെയില്‍ സന്ദേശംലഭിക്കുന്നതിലൂടെയാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നതിനായി പട്ടാളത്തില്‍ ചേര്‍ന്ന്‌ ഇറാഖില്‍ നായാട്ടിനിറങ്ങിയ നരഭോജിയാണ്‌ സേവ്യര്‍ ഇട്ടിക്കോര. ഇറാഖില്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ മാനസിക രോഗകേന്ദ്രത്തില്‍ ഒരു വര്‍ഷം ചികിത്സയില്‍ കഴിഞ്ഞ ഇട്ടിക്കോര തന്റെ നഷ്‌ടമായ ഉദ്ധാരണശേഷി വീണ്ടെടുക്കാനും തന്റെ പിതൃപരമ്പരയുടെ വേരുകള്‍ തിരയാനുമാണ്‌ കേരളത്തിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്നത്‌. സേവ്യര്‍ ഇട്ടിക്കോരയെ സൈബര്‍ സ്‌പേസില്‍ കണ്ടുമുട്ടുന്നത്‌ കൊച്ചിയിലെ സ്വകാര്യ രതികേന്ദ്രമായ ബോഡി സ്‌കൂള്‍ നടത്തുന്ന രേഖ എന്ന കോളജ്‌ അധ്യാപികയാണ്‌. രതിയും ഹിംസയും ചരിത്രത്തിന്റെ നിഗൂഢതകളും മാത്രമല്ല, പതിനെട്ടാം കൂറ്റുകാര്‍ എന്നറിയപ്പെടുന്ന കോരപ്പാപ്പന്റെ കുടുംബ രഹസ്യങ്ങളും ദുരൂഹതകളുമാണ്‌ നോവല്‍ കെട്ടഴിക്കുന്നത്‌.
കോര ഒരു മിത്തോ യാഥാര്‍ത്ഥ്യമോ എന്ന്‌ വേര്‍തിരിക്കാന്‍ കഴിയുന്നില്ല, ചരിത്രത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നുവെന്ന്‌ ഉറപ്പിച്ചുപോകും വിധം സങ്കീര്‍ണ്ണമാണ്‌ കോരപ്പാപ്പന്റെ ജീവിതം. പതിനഞ്ചാം നൂറ്റാണ്ടില്‍ ആരംഭിക്കുന്ന കേരളത്തിന്റെ വ്യാപാര ചരിത്രത്തിനൊപ്പം ആരംഭിച്ച്‌ പേര്‍ഷ്യന്‍ ഗണിത ശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച്‌ കുന്ദംകുളത്തിന്റെ വ്യാപാരയുക്തികളുമായി ബന്ധിപ്പിക്കുന്ന അസാധാരണവും വിപുലവുമായ ഭൂമിശാസത്ര- ചരിത്ര-കാലങ്ങളാണ്‌ നോവലില്‍ തെളിയുന്നത്‌. കോരപ്പാപ്പന്റെ ജീവചരിത്രം നോവലിന്റെ ഒരുപകഥയാണ്‌. പതിനെട്ടാം കൂറ്റുകാരുടെ ചരിത്രം തേടിപ്പോകുന്ന രേഖയുടെയും കൂട്ടുകാരുടെയും കഥ മറ്റൊരു നിഗൂഢ ദേശത്തെക്കുറിച്ച്‌ പറയുന്നു. സേവ്യര്‍ ഇട്ടിക്കോരയുടെ സഞ്ചാരവും രതിയും ഏറ്റുമുട്ടലുകളും ഹിംസയും നരഭോജനവും നോവലില്‍ സമാന്തരമായി വളരുന്നു. ഗണിതശാസ്‌ത്രത്തെ സൂക്ഷ്‌മതലത്തില്‍ പ്രമേയഘടനയില്‍ നിബന്ധിച്ചുകൊണ്ട്‌ കേരളത്തിന്റെ ഗണിത ചരിത്രം അന്വേഷിക്കുന്നുണ്ട്‌ നോവല്‍. ഗണിതശാസ്‌ത്ര അധ്യാപികയായ മൊറിഗാമിയുടെ ബ്ലോഗിലൂടെ ചുരുള്‍ നിവരുന്ന ചരിത്രം ഒരേസമയം കോരപ്പാപ്പന്റെയും കേരളത്തിന്റെ ഗണിത ഭൂതകാലത്തിന്റേതുകൂടിയാണ്‌.
ആഗോള വല്‍ക്കരിക്കപ്പെടുന്ന വായനയുടെ ലോകത്ത്‌ ജനപ്രിയ നോവലെഴുത്തിന്റെ സാധ്യതകളെയാണ്‌ ടി ഡി രാമകൃഷ്‌ണന്റെ ഫ്രാന്‍സീസ്‌ ഇട്ടിക്കോര പ്രയോജനപ്പെടുത്തുന്നത്‌. സാഹിത്യരചനയുടെ നടപ്പുശീലങ്ങളെ മാരകമാംവണ്ണം മുറിവേല്‍പ്പിക്കുകയാണ്‌ ഈ കൃതി. തൃശൂര്‍ ജില്ലയിലെ എയ്യാലിയില്‍ ജനിച്ച ടി ഡി രാമകൃഷ്‌ണന്‍ പാലക്കാട്‌ റയില്‍വേ ഡിവിഷനില്‍ ഡെപ്യൂട്ടി ചീഫ്‌ കണ്‍ട്രോളറായി ജോലി ചെയ്യുന്നു. പ്രശസ്‌ത സേവനത്തിനുള്ള റയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരം 2003ല്‍ ലഭിച്ചു. തമിഴ്‌ മലയാള വിവര്‍ത്തകന്‍കൂടിയായ രാമകൃഷണന്‌ വിവര്‍ത്തനത്തിനുള്ള ഇ കെ ദിവാകരന്‍ പോറ്റി അവാര്‍ഡ്‌ `നല്ലി ദിശൈ എ`്‌' പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ടി ഡി രാമകൃഷ്‌ണന്റെ രണ്ടാമത്തെ നോവലാണിത്‌. ആദ്യനോവല്‍ ആല്‍ഫ.


2010, ഏപ്രിൽ 25, ഞായറാഴ്‌ച

ബ്ലോഗ്ഗെരുടെ അഭിമാനം .

ഒരു ബ്ലോഗ്ഗര്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു .കാരണം മറ്റൊന്നുമല്ല, എന്റെ ബ്ലോഗ്ഗ് വായിച്ച മുട്ടം സര്‍ എന്നെ വിളിച്ചു ചോദിച്ചു ,എങ്ങനെ ഈ ബ്ലോഗ്ഗിങ്ങില്‍ ചെന്ന് പെട്ട് എന്ന് .
ഞാന്‍ പറഞ്ഞു ,ഞാന്‍ കുറച്ചൊക്കെ വായിക്കും .അങ്ങനെയൊക്കെയാണ് ഞാന്‍ ഇവിടെ ചെന്ന് പെട്ടെത് എന്ന് .അദ്ദേഹം എന്റെ ഓര്‍ക്കുട്ട് ഫ്രെണ്ട് ആണ് കേട്ടോ.
മുട്ടം സര്‍ ആരാണെന്നു ചോദിച്ചാല്‍ അദ്ദേഹം എന്നെ കോളേജില്‍ മലയാളം പഠിപ്പിച്ച പ്രോഫ്ഫെസ്ര്‍ ആണ് .അങ്ങനെയുള്ള ആളാണ് എന്നെവിളിച്ച് ഈ ബ്ലോഗ്ഗിങ്ങിന്റെ പരിപാടി എങ്ങനെയാണെന്ന് എന്നോടു ചോദിച്ഹത്.അതുകൊണ്ട് ഞാന്‍ അഭിമാനിക്കുന്നു,ഒരു ബ്ലോഗ്ഗര്‍ ആയതില്‍ .
സാറിന്റെ അഭിപ്രായത്തില്‍ ഈ കമ്പ്യൂട്ടര്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിനു ശേഷം ഉണ്ടായതാനത്രേ.
സര്‍ ബ്ലോഗ്ഗ് തുടങ്ങുമെന്ന് പറഞ്ഞിരുന്നു .തുടങ്ങിയാല്‍ നല്ല പോസ്റ്റുകള്‍ നമുക്ക് പ്രതീക്ഷിക്കാം .സാറിന് ഒരുപാടു നന്ദി ഞാന്‍ രേഖപെടുത്തുന്നു .

2010, ഏപ്രിൽ 11, ഞായറാഴ്‌ച

കാഴ്ച്ചയുടെ നീതിശാസ്ത്രം

എന്റെ സിനിമ കഴ്ചകലെക്കുരിച്ചാണ് ഞാന്‍ പറയുന്നത് .നസീര്‍ ,സത്യന്‍ തുടങ്ങിയവരുടെ ബ്ലാക്ക്‌ &വൈറ്റ് സിനിമകള്‍ കാണില്ലായിരുന്നു .100 പാവയ്ക്ക ജ്യുസ് കുടിക്കാം ,എന്നാല്‍ ഒരു സത്യന്‍ പടം .
ടൈറ്റില്‍ കാര്‍ഡില്‍ ഒരേ ഒരു കാര്യമേ ശ്രദ്ധിക്കു .അത് സ്ടുന്റ്റ് ആണ് .അല്ലാതെ തിരക്കഥ ആരാണെന്നോ സംവിധായകന്‍ ആരാണെന്നോ അല്ല .മാഫിയ ശശി ആണ് അന്ന് സൂപ്പര്‍ താരം.
പിന്നീട് സുരേഷ് ഗോപിയായി നമ്മുടെ താരം .മാഫിയ ,കമ്മിഷണര്‍ ,കാശ്മീരം തുടങ്ങിയ സിനിമകള്‍ കണ്ടു കൊരിതരിച്ചിട്ടുണ്ട് .അങ്ങേരു അക്ക്ഷോന്‍ ഹീറോ ആണല്ലോ .

ബാബു ആന്റണി വന്നപ്പോള്‍ അയാളായി നാമ്മുടെ താരം .നീണ്ട തലമുടി ,നല്ല പൊക്കം ,പോരാത്തതിന് കരാട്ടെയും .നമുക്കത് മതി .മലയാള ബ്രൂസ് ലീ .
കാഴ്ചകള്‍ തുടരുന്നു .

2010, ഏപ്രിൽ 10, ശനിയാഴ്‌ച

ഒരു ഹൃദയം .

പ്രിയസഖി വരൂ

എന്‍ ചാരെ .

മറന്നുപോയ്‌
നിന്‍ മുഖം
എന്നുള്ളില്‍ .
ക്ഷമിക്ക നീ
എന്നോട് ,
പാവമാം
ഈ കാമുക
ഹൃദയത്തോട് .

2010, ഏപ്രിൽ 4, ഞായറാഴ്‌ച

ബ്ലോഗ്ഗിങ്ങില്‍ ഒരു കൊല്ലം .

ബ്ലോഗ്ഗിങ്ങില്‍ ഞാന്‍ ഒരു കൊല്ലം പൂര്‍ത്തിയാക്കുന്നു .ഒരു ബ്ലോഗ്ഗര്‍ ആകുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു .അത് നടന്നു.ആകെ പതിനാല് പോസ്റ്റുകളെ ഉള്ളൂ എങ്കിലും ഞാന്‍ ഹാപ്പി ആണ് .എന്റെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇട്ട എല്ലാവര്ക്കും നന്ദി .തുടര്‍ന്നും നിങളുടെ സഹകരണം പ്രതീക്ഷിക്കുന്നു .നന്ദി

അനുയായികള്‍

Powered By Blogger